കാലം നോക്കിപ്പെയ്യും മഴമഴ-
മഴയങ്ങാർത്തു തിമിർക്കുന്നു.
ചീറിയടിക്കും കാറ്റിനെ നേർക്കാൻ
ചില്ലയൊടിച്ചും തലകളറഞ്ഞും
ഇലകളെറിഞ്ഞും പഴുതേ മാമര-
മങ്ങനെയങ്ങനെതുള്ളുന്നൂ.
അതുവഴിയിതുവഴി പാഞ്ഞൊഴുകിപ്പുഴ
കടലിൽച്ചേരാൻ വെമ്പുന്നൂ.
കലിതുള്ളും കടലലകളിളക്കി-
ക്കരണം കുത്തിച്ചാടിക്കൂവി-
ക്കരയെയടിച്ചുതകർക്കുന്നൂ.
വിരലുകളെണ്ണിക്കൂനിയിരിക്കും
മുത്തിക്കെല്ലാം തെറ്റുന്നൂ.
മഴയങ്ങാർത്തു തിമിർക്കുന്നു.
ചീറിയടിക്കും കാറ്റിനെ നേർക്കാൻ
ചില്ലയൊടിച്ചും തലകളറഞ്ഞും
ഇലകളെറിഞ്ഞും പഴുതേ മാമര-
മങ്ങനെയങ്ങനെതുള്ളുന്നൂ.
അതുവഴിയിതുവഴി പാഞ്ഞൊഴുകിപ്പുഴ
കടലിൽച്ചേരാൻ വെമ്പുന്നൂ.
കലിതുള്ളും കടലലകളിളക്കി-
ക്കരണം കുത്തിച്ചാടിക്കൂവി-
ക്കരയെയടിച്ചുതകർക്കുന്നൂ.
വിരലുകളെണ്ണിക്കൂനിയിരിക്കും
മുത്തിക്കെല്ലാം തെറ്റുന്നൂ.