2021 ജൂൺ 30, ബുധനാഴ്‌ച

കഴുകൻ

 നാട്ടുച്ച നേരം

 ഭൂഗോളം പൊതിഞ്ഞെടുക്കാനായുന്ന പുകച്ചുരുൾ

മരച്ചില്ലയിൽ

തണൽ പറ്റിയിരുന്ന കിളികൾ

ഇരിക്കപ്പൊരുതിയില്ലാതെ

തലയറഞ്ഞ് നിലവിളിച്ചു പറന്നു


എണ്ണ മയമുള്ള പുകച്ചുരുൾ

അത്രത്ര വേഗമാണ് പരക്കുന്നത്?


പരന്നു നിറയുന്ന പുക,

വിടർത്തിയ ചിറകുപോലെ

തൊണ്ടയിൽ കനയ്ക്കുന്ന

ചുവയോടെ, എരിപൊരിക്കൊള്ളുന്ന

മനസ്സോടെ ഉയിരുകൾ

പരസ്പരം നോക്കി പതുങ്ങിയിരുന്നു

പുകച്ചുരുളിന് കാണെക്കാണെ

കൂർത്ത കൊക്കും നഖങ്ങളും

ചോര ക്കണ്ണും തലയും

ഒരു നിമിഷം ആ പുകച്ചിറക്

എല്ലാം കൊക്കിലൊതുക്കി

അതൊരു കഴുകനായിരുന്നു

എണ്ണക്കൊതിയുള്ള കഴുകൻ.  



വേൾഡ് സോഷ്യൽ ഫോറം, മുംബൈ.

 കുടിലനീതി കട്ടെട്ടുത്ത

കാനവുകടെ കഥ പറഞ്ഞു

 നിനവുകടെ, നിറവുകടെ

പാട്ടുപാടി പാട്ടിനൊത്തു

 ചുവടു വച്ചു കടലുതാണ്ടി

കരകടന്നു വന്നവർനമ്മൾ

കാലിനടിയിലൂർന്നു പോയ

മൺതരിയുടെ മഹിമയാർന്നു

കനിവുപോലെയുറവ വറ്റും

ദാഹനീരിൻചൂടറിഞ്ഞു


മണ്ണിൽ വിളയും വിള വയറി -

നന്യമാക്കിയ കാര്യമോർത്ത്

ചങ്കുപൊട്ടി നെഞ്ചറഞ്ഞു

നിലവിളിച്ചു ഞങ്ങൾ പാടി


കഥ പറയും വാക്കുകളും

കവിതപാടും രാഗവും

ചുവടു വയ്ക്കും താളവും

കലമെനയും കരവിരുതും

കൈയൊഴിഞ്ഞ കദനമോർത്ത്

കരളുരുകിയുറവപൊട്ടി

ഉറവയെല്ലാമൊത്തുകൂടി

തീ നദിയായ് ചേർന്നൊഴുകി


കണ്മണിയുടെ ചോരയും

പെൺമണിയുടെമാനവും

ധീരതരുണ വീരവും

നമ്മിലുണരും ശൗര്യവും

കവർന്നെടുത്ത തേതു തന്ത്രം?

ഏതു തന്ത്രമേതു മന്ത്രം?